ആരാച്ചാരി'ലെ മരണഭാവന
Abstract
ദേശകാലാതീതമായി സാഹിത്യത്തിന്റെയും ഇഷ്ടവിഷയമാണ് മരണം. മലയാളത്തിലും ഏതെങ്കിലും തരത്തിൽ മരണത്തെ സ്പർശിച്ചിട്ടില്ലാത്ത ഒരെഴുത്തുകാരനും/എഴുത്തുകാരിയും ഉണ്ടാകില്ല. ഭയമായും ആസക്തിയായും അനിശ്ചിതത്വമായും അതിജീവനത്വരയായുമൊക്കെ മരണം എഴുത്തിൽ പല രൂപത്തിൽ കടന്നുവന്നു. കാല്പനിക ഭാവനയായോ സാമൂഹികപ്രശ്നമായോ ദാർശനികപ്രശ്നമായോ ഒക്കെ മലയാള നോവലിലും മരണം ചിത്രീകരിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെകണ്ണിയിൽ പെടുന്നു 2012-ൽ പുസ്തകരൂപത്തിൽ വന്ന കെ.ആർ. മീരയുടെ ‘ആരാച്ചാർ’. മരണത്തിന്റെ ഏറ്റവും സൂക്ഷ്മവും സമകാലികവുമായ അടയാളപ്പെടുത്തലാണ് ആ നോവൽ. മലയാളം ലോകസാഹിത്യത്തിനു നൽകിയ സംഭാവനയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഈ കൃതിയിൽ ‘മരണം’ എന്ന സമസ്യ എപ്രകാരം പ്രശ്നവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ഒരന്വേഷണമാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
References
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015.
2. കുര്യാസ് കുമ്പളക്കുഴി, മൃത്യുബോധം മലയാള കാല്പനിക കവിതയിൽ,
ജീവൻ ബുക്സ്, 1988.
3. മീര കെ.ആർ, ആരാച്ചാർ, ഡി.സി.ബുക്സ്, 2014.